Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Two Arrested

Pathanamthitta

പോലീസാണെന്നു തെറ്റിദ്ധരിച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച രണ്ടുപേർ അറസ്റ്റിൽ

ചിറ്റാര്‍: പോലീസ് ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിച്ചു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ പോക്‌സോ കേസ് പ്രതിയടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സീതത്തോട് കാക്കുന്നത്ത് വീട്ടില്‍ ഷിജോ ജോസഫ്(34), സീതത്തോട് മൂന്നുകല്ല് മരുതിമൂട്ടില്‍ വീട്ടില്‍ റംഷാദ് (28) എന്നിവരാണ് ചിറ്റാര്‍ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ 22നു രാത്രിയാണ് കേസിനാസ്പദമായ ആക്രമണം നടന്നത്. സീതത്തോട് സ്‌കൂളിനു സമീപം റോഡരികില്‍ നിന്ന ഷിജോയെയും റംഷാദിനെയും റോഡിലൂടെ സ്‌കൂട്ടറില്‍ പോയ യുവാക്കള്‍ നോക്കിയതാണ് പ്രകോപനത്തിനു കാരണമായതെന്നു പറയുന്നു.
പോലീസോ എക്‌സൈസോ ഉദ്യോഗസ്ഥര്‍ ആയിരിക്കാമെന്നു തെറ്റിദ്ധരിച്ച പ്രതികള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഷിജോ ജോസഫിന്‍റെ കൈവശമുണ്ടായിരുന്ന പേനാക്കത്തികൊണ്ട് ബൈക്ക് ഓടിച്ചിരുന്ന യുവാവിനെ ആക്രമിച്ചു. വയറിനും മുഖത്തും പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. ഷിജോ ജോസഫ് ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ പോക്‌സോ കേസ് ഉള്‍പ്പെടെ നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

ചിറ്റാര്‍ എസ്എച്ച്ഒ എ. അനീസ്, എസ്ഐമാരായ ബി. അനില്‍കുമാര്‍, പി.പി. മനോജ് കുമാര്‍, എസ്ഐ വി. അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

National

സൂരജ്കുണ്ഡ് അപകടം : രണ്ടുപേർ അറസ്റ്റിൽ

ഫരീദാബാദ്: സൂരജ്കുണ്ഡ് മേളയിൽ യന്ത്ര ഊഞ്ഞാൽ തകർ‌ന്നുവീണ് പോലീസ് ഓഫീസർ മരിച്ച സംഭവത്തിൽ ഊഞ്ഞാൽ നിയന്ത്രിച്ചിരുന്നയാൾ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ 12 പേർക്കു പരിക്കേറ്റിരുന്നു. 19 പേർ കയറിയ ഊഞ്ഞാലിന്‍റെ ഒരുഭാഗം നിലം പൊത്തുകയായിരുന്നു.

അപകടസ്ഥലത്ത് രക്ഷാപ്രവർത്തനത്തിടെയാണ് എസ്ഐ ജഗദീഷ് പ്രസാദ് (58) കൊല്ലപ്പെട്ടത്. 36 വർഷത്തെ സർവീസിനുശേഷം മാർച്ചിൽ വിരമിക്കാനിരിക്കുകയായിരുന്നു ജഗദീഷ് പ്രസാദ്. പരിക്കേറ്റവരിൽ ഏതാനും പോലീസുകാരും ഉൾപ്പെടും.

District News

രാസലഹരിവേട്ട; രണ്ടുപേര്‍ കുടുങ്ങി

കൊച്ചി: നഗരത്തില്‍ വില്പനയ്‌ക്കെത്തിച്ച രാസലഹരിയുമായി രണ്ടു യുവാക്കളെ ഡാന്‍സാഫ് സംഘം പിടികൂടി.

ഇടപ്പള്ളി-പുക്കാട്ടുപടി റോഡില്‍ വച്ച് തൃക്കാക്കര കരിമക്കാട് തുരുത്തുമേല്‍ സിജാസും (26) കലൂര്‍ എസ്ആര്‍എം റോഡിലെ അപ്പാര്‍ട്ട്‌മെന്‍റില്‍ വച്ച് മലപ്പുറം തൃക്കണ്ണാപുരം കൊട്ടുശാലിന്‍ പാട്ടുപറമ്പ് ജുനൈദു(31)മാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്‍റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം കസ്റ്റഡിയിലെടുത്തത്.

സിജാസിന്‍റെ കൈയില്‍ നിന്ന് 29.16 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. തൃക്കാക്കരയില്‍ ഹെഡ് ലോഡ് തൊഴിലാളിയായ പ്രതി പുതുവത്സരവുമായി ബന്ധപ്പെട്ട് ബംഗളൂരുവില്‍ നിന്ന് രാസലഹരി കൊണ്ടുവന്ന് എറണാകുളത്ത് യുവാക്കള്‍ക്കിടയില്‍ വില്പന നടത്തുന്നതിനിടയാണ് പോലീസ് പിടികൂടിയത്. ജുനൈദിന്‍റെ പക്കല്‍ നിന്ന് 5.62 ഗ്രാം എംഡിഎംഎ കണ്ടെടുത്തു

Latest News

Corehub Up